'ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന'; മന്ത്രി എം ബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി

പുറത്തുവന്ന ശബ്ദ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം
'ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന';  മന്ത്രി 
എം ബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി
Updated on

തിരുവനന്തപുരം: ബാര്‍കോഴ ആരോപണം സംബന്ധിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ പരാതി ഡിജിപി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം. പുറത്തുവന്ന ശബ്ദ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും പരാതിയില്‍ മന്ത്രി സൂചിപ്പിച്ചിരുന്നു. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു ശബ്ദരേഖയിലെ സംഭാഷണം. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ പരാതിയുമായി മന്ത്രി രംഗത്തെത്തിയത്. മദ്യനയത്തില്‍ ഇളവ് വരുത്താന്‍ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നേരത്തെ പ്രതികരിച്ചിരുന്നു.

'ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന';  മന്ത്രി 
എം ബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി
'ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായി, കൈകാര്യം ചെയ്യാന്‍ അറിയാം'; ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി

അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണമെന്നും പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു. 'സര്‍ക്കാര്‍ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. മദ്യ നയത്തില്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാര്‍ക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ വാര്‍ത്തകള്‍ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടു'ക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായിട്ടുള്ളതാണ്. തെറ്റായ പ്രവണത പ്രോത്സാഹിപ്പില്ല. ആരായാലും കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് അറിയാമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com