'വർക്കല ക്ലിഫ് സംരക്ഷിക്കും'; കുന്നുകൾ സന്ദർശിച്ച ശേഷം സുരേഷ് ഗോപി

കേന്ദ്രമന്ത്രാലയങ്ങൾക്ക് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടി
'വർക്കല ക്ലിഫ് സംരക്ഷിക്കും'; കുന്നുകൾ സന്ദർശിച്ച ശേഷം  സുരേഷ് ഗോപി
Updated on

തിരുവനന്തപുരം: വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ പ്രദേശത്ത് നടപ്പാക്കുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേന്ദ്രമന്ത്രാലയങ്ങൾക്ക് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികളുണ്ടാവുക. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകൾ.

ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014-ൽ ജിഎസ്ഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വൻ പാരിസ്ഥിതികാഘാതത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ട്‌. എന്നാലിത് വകവെക്കാതെ ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം, ടോയ്‌ലറ്റ് കോംപ്ലക്സ് തുടങ്ങിയവ നിർമിക്കുകയും കഴിഞ്ഞ മാസം കനത്ത മഴയിൽ ഈ ഭാഗങ്ങളിൽ വൻതോതിൽ കുന്നിടിച്ചിലുണ്ടാവുകയായിരുന്നു.

വീണ്ടും മണ്ണിടിയാതിരിക്കാൻ ചില ഭാഗങ്ങളിൽ ചരിവ് നിവർത്താൻ ജില്ലാ കളക്ടർ തന്നെ ഉത്തരവിട്ടു. ജെസിബി ഉപയോഗിച്ച് കുന്നിടിച്ചതോടെ വലിയ പ്രതിഷേധമാണുണ്ടായത്. ഇതേടെയാണ് സുരേഷ് ഗോപി കുന്നുകൾ സന്ദർശിക്കാനെത്തിയത്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Related Stories

No stories found.
logo
Reporter Live
www.reporterlive.com