![ഇ പി ജയരാജന്‍- പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല;സീതാറാം യെച്ചൂരി](http://media.assettype.com/reporterlive%2F2024-07%2F3a220292-2597-49a2-bfe7-ca6c9d97c7dc%2Fsitaram_yechuri.jpg?w=480&auto=format%2Ccompress&fit=max)
കോഴിക്കോട്: ലോക്സഭ തിരഞ്ഞെുപ്പില്‍ കേരളത്തിലെ തോൽവിയില്‍ പരാജയ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും തിരുത്തുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രനയങ്ങൾ സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക ഞെരുക്കം ക്ഷേമപ്രവർത്തനങ്ങളെ ബാധിച്ചു. സംസ്ഥാന ഭരണം വിലയിരുത്തുന്നത് നിയമസഭ തിരഞ്ഞെടുപ്പിൽ. ഇ പി ജയരാജൻ-പ്രകാശ് ജാവേദ്ക്കർ കൂടിക്കാഴ്ച ഇലക്ഷൻ റിസൾട്ടിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സിപിഐഎം ആദ്യ മേഖല യോഗം ചൊവ്വാഴ്ച കണ്ണൂരില്‍ നടന്നിരുന്നു. യോഗത്തില്‍ പിബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലെ സിപിഐഎമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ മുടങ്ങിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ എല്‍ഡിഎഫിൽ നിന്ന് മാറി. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. ജാതീയമായ വേര്‍തിരിവും പ്രകടമായിരുന്നു. ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാര്‍ട്ടി നേതൃത്വം ജനങ്ങളില്‍ നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. തിരുത്തല്‍ ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങണം. പാര്‍ട്ടി കേഡര്‍മാര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എസ്എഫ്‌ഐക്കെതിരെയും വ്യാപക വിമര്‍ശനമാണ് യോഗത്തില്‍ എംവി ഗോവിന്ദന്‍ നടത്തിയത്. എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് കുറയാന്‍ കാരണമായി. എസ്എഫ്‌ഐ നേതാക്കളുടെ പെരുമാറ്റം നന്നാക്കണമെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.