'നിധി' കിട്ടിയിടത്ത് കൂടുതല്‍ നാണയങ്ങള്‍;കൂടോത്രമോ ബോംബോ,സംശയത്തില്‍ തുറന്നില്ലെന്ന് തൊഴിലാളികള്‍

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കൾ ഇന്നലെ കണ്ടത്
'നിധി' കിട്ടിയിടത്ത് കൂടുതല്‍ നാണയങ്ങള്‍;കൂടോത്രമോ ബോംബോ,സംശയത്തില്‍ തുറന്നില്ലെന്ന് തൊഴിലാളികള്‍
Updated on

കണ്ണൂർ: കണ്ണൂർ ചെങ്ങളായിൽ ഇന്നലെ 'നിധി' യെന്ന് സംശയിക്കുന്ന വസ്തുക്കൾ കുഴിച്ചെടുത്തതിന് സമീപത്തു നിന്നും വീണ്ടും നാണയങ്ങൾ ലഭിച്ചു. നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമാണ് ലഭിച്ചത്. പരിശോധനയിലാണ് കൂടുതല്‍ നാണയങ്ങള്‍ കിട്ടിയത്.

പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നായിരുന്നു ഇന്നലെ വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ഇത് ആദ്യം കണ്ടത്. 17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ആദ്യം കണ്ടെത്തിയത്. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.

കൂടോത്രമോ ബോംബോ ആണെന്ന് കരുതി ആദ്യം തുറന്നുനോക്കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

'നിധി' കിട്ടിയിടത്ത് കൂടുതല്‍ നാണയങ്ങള്‍;കൂടോത്രമോ ബോംബോ,സംശയത്തില്‍ തുറന്നില്ലെന്ന് തൊഴിലാളികള്‍
നിർഭയ കേന്ദ്രത്തിൽ നിന്ന് 19 പെൺകുട്ടികൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടി; കണ്ടെത്തി പൊലീസ്

ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം. അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നാൽ മാത്രമേ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധനകൾ തുടങ്ങുകയുള്ളൂ. മൂല്യം കണക്കാക്കി പിന്നീട് സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും വകുപ്പ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com