'ഒരു സ്ത്രീയുടെ പേരില്‍ ഉമ്മന്‍ചാണ്ടി ഒത്തിരി പഴികേട്ടു,ഞാന്‍ ഒരു വാക്കുംപറഞ്ഞിട്ടില്ല';ജി സുധാകരന്‍

രാഷ്ട്രീയ പ്രവര്‍ത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.
'ഒരു സ്ത്രീയുടെ പേരില്‍ ഉമ്മന്‍ചാണ്ടി ഒത്തിരി പഴികേട്ടു,ഞാന്‍ ഒരു വാക്കുംപറഞ്ഞിട്ടില്ല';ജി സുധാകരന്‍
Updated on

ആലപ്പുഴ: പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാര്‍ട്ടി സ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ത്രീയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഒത്തിരി പഴികേട്ടു. താന്‍ ഒരു വാക്കും ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല.അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ. ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി. രാഷ്ട്രീയ പ്രവര്‍ത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയോട് പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടായിരുന്നു. ചിലതില്‍ വിയോജിപ്പും. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു. യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു തങ്ങള്‍ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എന്നാല്‍ ഇപ്പോള്‍ വിയോജിപ്പിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. രാഷ്ട്രീയമായി ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ല. മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോള്‍ താനാദ്യം കണ്ടത് ഉമ്മന്‍ചാണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോള്‍ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു. സുരക്ഷയുടെ കാര്യം തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ കല്ലേറ് കൊണ്ടപ്പോള്‍ ആലപ്പുഴയിലുള്ള തങ്ങള്‍ക്ക് സുരക്ഷ നല്‍കി. ഉമ്മന്‍ചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടികള്‍ തമ്മില്‍ വേര്‍തിരിവില്ല. ഉമ്മന്‍ ചാണ്ടി നാടിന്റെ വലിയ സമ്പത്താണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കോട്ടയത്ത് പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കില്‍ മാലിന്യ പ്രശ്‌നം കുറയുമായിരുന്നു എന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതി നടപ്പിലായത് ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. കരുണാകരന്‍, ആന്റണി മന്ത്രിസഭകളുടെ ചാലകശക്തിയായിരു ഉമ്മന്‍ ചാണ്ടിയെന്നും പി കെ കുഞ്ഞാലികുട്ടി അനുസ്മരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com