
സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. പവന് 280 റോപ്പ് കൂടി 64,560 രൂപയായി. ഗ്രാമിന് 35 രൂപ വർധിച്ച് 8,070 രൂപയായി. നാല് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് സ്വർണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. പിന്നീട് ചുരുങ്ങിയ ദിനങ്ങൾ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
ഡൊണാൾഡ് ട്രംപിന്റേതടക്കമുള്ള ചില നടപടികളാണ് സ്വർണവിലയിൽ വലിയ മാറ്റത്തിന് കാരണമാകുന്നത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം ഒരു സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഓഹരി വിപണിയിലെ ചില ചലനങ്ങളും വിലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
Content Highlights: Gold rate increased