16കാരിയുമായുള്ള കല്യാണം മുടങ്ങി, പെണ്‍കുട്ടിയെ കഴുത്തറുത്ത് തലയുമായി കടന്നയാള്‍ മരിച്ച നിലയില്‍

പെണ്‍കുട്ടിയുടെ തലയ്ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ്
16കാരിയുമായുള്ള കല്യാണം മുടങ്ങി, പെണ്‍കുട്ടിയെ കഴുത്തറുത്ത് തലയുമായി കടന്നയാള്‍ മരിച്ച നിലയില്‍
Updated on

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള വിവാഹ നിശ്ചയം മുടങ്ങിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ തലയറുത്തശേഷം കടന്നുകളഞ്ഞ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ മടിക്കേരിയില്‍ 16 കാരിയെ കൊന്നശേഷം പെണ്‍കുട്ടിയുടെ തലയുമായി കടന്നുകളഞ്ഞ പ്രകാശിനെയാണ് (32) മരിച്ച നിലയില്‍ കണ്ടത്.

യുവാവിന്റെ മൃതദേഹം കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലുള്ള ഹമ്മിയാല ഗ്രാമത്തിലാണു കണ്ടെത്തിയത്. പ്രകാശ് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ തലയ്ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിനുപിന്നാലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു പ്രകാശ്.

16കാരിയുമായുള്ള കല്യാണം മുടങ്ങി, പെണ്‍കുട്ടിയെ കഴുത്തറുത്ത് തലയുമായി കടന്നയാള്‍ മരിച്ച നിലയില്‍
രാജേന്ദ്രന്‍റെ ശ്രമം സഹതാപതരംഗം സൃഷ്ടിച്ച് പുറത്തുപോകാന്‍; തള്ളി സിപിഐഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി

എന്നാല്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തിനെ തുടര്‍ന്ന് വിവാഹ നിശ്ചയം തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് 18 വയസ്സ് ആകുന്നതുവരെ ഈ കല്യാണം നീട്ടിവയ്ക്കാന്‍ ഇരുകുടുംബങ്ങളും ബാലാവകാശ വകുപ്പിന്റെ ഇടപെടലില്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനു സമ്മതിക്കാതിരുന്ന പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മാതാപിതാക്കളെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. പിന്നീടാണ് തലയറുത്തത്. മര്‍ദനമേറ്റ പിതാവും മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പരിക്കേറ്റ മാതാവും ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com