ആ 80 കോടിയോ ബംഗ്ലാദേശ് എംപിയുടെ ജീവനെടുത്തത്?; 'സ്വര്‍ണ്ണപ്പക'യില്‍ അന്വേഷണം ശക്തമാക്കി പൊലീസ്

ഫ്‌ലാറ്റിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം അന്‍വാറുള്‍ അസിമിന്റെ മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു
ആ 80 കോടിയോ ബംഗ്ലാദേശ് എംപിയുടെ ജീവനെടുത്തത്?; 
'സ്വര്‍ണ്ണപ്പക'യില്‍ അന്വേഷണം ശക്തമാക്കി പൊലീസ്
Updated on

കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസീം അനാറിന്റെ കൊലപാതകത്തിന്റെ പിന്നില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കവും പകയുമെന്ന് സൂചന. അസിം അനാറിനെ കൊല്‍ക്കത്തയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അന്‍വാറുള്‍ അസിമിന്റെ മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കൊലക്ക് പിന്നില്‍ വന്‍ ദുരൂഹതയുണ്ടായിരുന്നു. അസീം അനാറും കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശ് വംശജനുമായ അഖ്തറുസ്സമാന്‍ ഷഹീനും ഇന്ത്യയിലേക്കും അതിര്‍ത്തി കടന്ന് സ്വര്‍ണ്ണകട്ടകള്‍ കടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇരുവരും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായിരുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മരണത്തിലേക്ക് എത്തിച്ചതെന്നായിരുന്നു നിഗമനം.

ദുബായില്‍നിന്ന് അഖ്തറുസ്സമാന്‍ ഷഹീന്‍ ബംഗ്ലാദേശിലേക്ക് സ്വര്‍ണം കടത്തുമ്പോള്‍ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത് അന്‍വാറുല്‍ അസീം ആയിരുന്നു. കഴിഞ്ഞവര്‍ഷം കൂടുതല്‍ ലാഭവിഹിതം അസീം ആവശ്യപ്പെട്ടെങ്കിലും ഇത് ഷഹീന്‍ നിരസിച്ചു. ഇതിന് പിന്നാലെ അനധികൃതമായി കടത്തിയ 80 കോടിയോളം രൂപവരുന്ന സ്വര്‍ണ്ണം അസീം സ്വന്തമാക്കിയതായി ഷഹീന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പിന്നീട് ഇവര്‍ തമ്മിലുള്ള വൈരാഗ്യത്തിന് കാരണമായി.

സ്വര്‍ണ്ണക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ട സ്വാധീനമുള്ള മറ്റുള്ളവര്‍ക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ബംഗ്ലാദേശ് പൊലീസിന്റെ സംശയം. 2014ല്‍ എംപിയായതോടെ ജനൈദ മേഖല കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ നേതൃത്വം അസീം ഒറ്റയ്ക്ക് ഏറ്റെടുത്തു. പങ്കാളികളായിരുന്ന ഒരു രാഷ്ട്രീയനേതാവിനേയും രണ്ട് വ്യവസായികളേയും ഒഴിവാക്കി. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ഈ വര്‍ഷം ഫെബ്രുവരിയിലും ഏപ്രിലിലും അസീമിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൊലപാതകത്തില്‍ പങ്കാളികളായ അമാനുള്ള അമാന്‍ എന്ന ഷിമുല്‍ ബുയ്യാന്‍, ഫൈസല്‍ അലി എന്ന സാജി, അസീമിനെ ഹണിട്രാപ്പില്‍ കുരുക്കിയ ഷിലാസ്തി റഹ്‌മാന്‍ എന്നിവരെ നേരത്തെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ആ 80 കോടിയോ ബംഗ്ലാദേശ് എംപിയുടെ ജീവനെടുത്തത്?; 
'സ്വര്‍ണ്ണപ്പക'യില്‍ അന്വേഷണം ശക്തമാക്കി പൊലീസ്
ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: ഹണി ട്രാപ്പെന്ന് സംശയം; യുവതി കസ്റ്റഡിയില്‍

ചികിത്സാ ആവശ്യാര്‍ഥമാണ് എംപി കൊല്‍ക്കത്തയിലെത്തിയതെന്നാണ് പറയുന്നതെങ്കിലും എംപിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പൊലീസ് പറയുന്നത്. അന്‍വാറുല്‍ അസിമിനെ ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരാന്‍ ശിലാഷ്ടിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം പൊലീസ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com