പൂജ ഖേദ്കറെ ജില്ലാ ട്രെയിനിംഗില്‍ നിന്ന് മാറ്റി നിര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി നിര്‍ത്തണമെന്നാണ് നിതിന്‍ ഗാദ്രെ കത്തിലൂടെ വ്യക്തമാക്കിയത്.
പൂജ ഖേദ്കറെ ജില്ലാ ട്രെയിനിംഗില്‍ നിന്ന് മാറ്റി നിര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാര്‍
Updated on

പൂനെ: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറെ ജില്ലാ പരിശീലന പരിപാടിയില്‍ നിന്ന് മാറ്റി നിർത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അഡിഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗാദ്രെയാണ് ഇക്കാര്യം അറിയിച്ചത്. മസൂറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ആണ് പൂജ ഖേദ്കറെ ജില്ലാ പരിശീലനത്തില്‍ നിന്നും തിരിച്ചുവിളിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി നിര്‍ത്തണമെന്നാണ് നിതിന്‍ ഗാദ്രെ കത്തിലൂടെ വ്യക്തമാക്കിയത്.

മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. നിയമ വിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച പൂജയുടെ ആഢംബര കാര്‍ പൂനെ പൊലീസ് പിടിച്ചെടുത്തിരുന്നു. കാഴ്ച്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്, ഒബിസി നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത എന്നിവ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം അന്വേഷിക്കുകയാണ്.

യു പി എസ് സി സെലക്ഷന്‍ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് പൂജ സമര്‍പ്പിച്ചത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്. വൈകല്യങ്ങള്‍ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. ഇങ്ങനെ ആറ് തവണ വൈദ്യപരിശോധ നിരസിച്ച യുവതി പകരം സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ യുപിഎസ്സി ഈ സര്‍ട്ടിഫിക്കറ്റ് നിരസിച്ചു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്നും യുപിഎസ്സി അറിയിച്ചുവെങ്കിലും പിന്നീട് ഈ എംആര്‍ഐ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com