ബിജെപിയെ ഭയപ്പെടുത്തുന്ന ഉപതിരഞ്ഞെടുപ്പ് ഫലം; കുത്തനെ ഇടിയുന്ന വോട്ട്, വിജയിച്ച് ഇന്‍ഡ്യ മുന്നണി

രണ്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളില്‍ നേടിയ വോട്ടില്‍ വലിയ ഇടിവാണ് ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും ഉണ്ടായിരിക്കുന്നത്.
ബിജെപിയെ ഭയപ്പെടുത്തുന്ന ഉപതിരഞ്ഞെടുപ്പ് ഫലം; കുത്തനെ ഇടിയുന്ന വോട്ട്, വിജയിച്ച്
ഇന്‍ഡ്യ മുന്നണി
Updated on

ന്യൂഡല്‍ഹി: ജൂലൈ 13നാണ് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 13ല്‍ 10 നിയമസഭാ മണ്ഡലങ്ങളിലും ഇന്‍ഡ്യ മുന്നണിയാണ് വിജയിച്ചു കയറിയത്. രണ്ടെണ്ണത്തില്‍ മാത്രമേ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഒന്നില്‍ വിജയിച്ചതാവട്ടെ സ്വതന്ത്രനും.

കോണ്‍ഗ്രസ് നാല് സീറ്റുകളിലാണ് വിജയിച്ചത്. ഹിമാചല്‍ പ്രദേശിലെ രണ്ട് സീറ്റുകളിലും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും. ബംഗാളിലെ നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തമിഴ്‌നാട്ടിലെയും പഞ്ചാബിലെയും ഓരോ സീറ്റുകളില്‍ ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും വിജയിച്ചു. മധ്യപ്രദേശിലെയും ഹിമാചല്‍ പ്രദേശിലെയും ഓരോ സീറ്റിലാണ് ബിജെപി വിജയിച്ചത്. ബിഹാറിലെ ഒരു സീറ്റിലാണ് സ്വതന്ത്രന്‍ വിജയിച്ചത്.

രണ്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളില്‍ നേടിയ വോട്ടില്‍ വലിയ ഇടിവാണ് ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും ഉണ്ടായിരിക്കുന്നത്. 13 നിയമസഭ മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശരാശരി 50% വോട്ടുകള്‍ ബിജെപി നേടിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ അത് 35% ആയി ചുരുങ്ങി.

ബിജെപി വിജയിച്ച ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 12.5% വോട്ടാണ് കുറഞ്ഞത്. മധ്യപ്രദേശിലെ അമര്‍വാരയില്‍ 3.1% വോട്ടും. ബംഗാളിലെ നാല് നിയമസഭ മണ്ഡലങ്ങളിലാവട്ടെ 20% വോട്ടാണ് കുറഞ്ഞത്. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവിന് ബിഹാറിലെ രുപാലി മണ്ഡലത്തില്‍ വോട്ട് കുറഞ്ഞു. ഈ വോട്ട് ഇടിവാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. ഏഴ് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും വോട്ട് വര്‍ധിപ്പിച്ചു. ഇന്‍ഡ്യ മുന്നണിയിലെ മറ്റ് കക്ഷികളായ ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും ആര്‍ജെഡിയും വോട്ട് വര്‍ധിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com