ചാന്ദിപുര വൈറസ്; മരണം 18; പ്രത്യേക യോഗം വിളിച്ച് ഭൂപേന്ദ്ര പട്ടേൽ

37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നാണ് വിവരം
ചാന്ദിപുര വൈറസ്; മരണം 18; പ്രത്യേക യോഗം വിളിച്ച് ഭൂപേന്ദ്ര പട്ടേൽ
Updated on

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപ്പുര വൈറസ് ബാധ പടർന്നുപിടിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നാണ് വിവരം. അപകടകരമാം വിധം വൈറസ് പടർന്നുപിടിക്കുന്നതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി.

ചാന്ദിപുര വൈറസ്; മരണം 18; പ്രത്യേക യോഗം വിളിച്ച് ഭൂപേന്ദ്ര പട്ടേൽ
കാളിന്ദിയായി കല്ലായിപ്പുഴ: ഏറ്റവും മലിനമാക്കപ്പെട്ട പുഴ, അടിയന്തര ഇടപെടലെന്ന് മേയറുടെ ഉറപ്പ്

മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചാന്ദിപുര വൈറസ്. സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ നിന്നുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com