'കല്‍ക്കി 2898 എഡി' ഒടിടിയിൽ എന്നെത്തും?

കല്‍ക്കി 2898 എഡിയുടെ തെലുങ്ക് അടക്കം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ ഒടിടി അവകാശം ആമസോണ്‍ പ്രൈമാണ് നേടിയതെന്നും വിവരമുണ്ട്
'കല്‍ക്കി 2898 എഡി' ഒടിടിയിൽ എന്നെത്തും?
Updated on

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' 1000 കോടി ക്ലബ്ബിന് അരികെ എത്തി നിൽക്കുകയാണ്. ചിത്രം ഇതിനകം ആഗോളതലത്തിൽ 900 കോടി രൂപ നേടി കഴിഞ്ഞു. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. 2024 ജൂൺ 27നാണ് ചിത്രം തിയേറ്റർ റിലീസ് ചെയ്തത്.

അതേ സമയം ചിത്രം ഒടിടി റിലീസായി എവിടെ എപ്പോഴെത്തുമെന്ന ചർച്ചയിലാണ് സൈബർ ഇടം. നേരത്തെ ജൂലൈ അവസാനം ചിത്രം ചിത്രം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്തംബര്‍ രണ്ടാം വാരത്തിലായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

കല്‍ക്കി 2898 എഡിയുടെ തെലുങ്ക് അടക്കം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ ഒടിടി അവകാശം ആമസോണ്‍ പ്രൈമാണ് നേടിയതെന്നും വിവരമുണ്ട്. എന്നാല്‍ ഹിന്ദി പതിപ്പിന്‍റെ അവകാശം നെറ്റ്ഫ്ലിക്സിനാണ് എന്നാണ് വിവരം. റെക്കോഡ് തുകയ്ക്കാണ് ഹിന്ദി പതിപ്പിന്‍റെ അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

'കല്‍ക്കി 2898 എഡി' ഒടിടിയിൽ എന്നെത്തും?
കാർത്തി നായകനാകുന്ന 'സർദാർ 2'; പൂജ കഴിഞ്ഞു, ചിത്രീകരണം ജൂലൈ 15ന് തുടങ്ങും

ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com