എൽ ക്ലാസിക്കോയിൽ റയലിനെ തകർത്തു; ബാഴ്സയ്ക്ക് '3-2'-ാം കോപ്പ ഡെൽ റെ കിരീടം

നിശ്ചിത 90 മിനിറ്റുകൾ അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി സമനില പാലിച്ചു

dot image

ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി എഫ് സി ബാഴ്സലോണയ്ക്ക് 32-ാം കോപ്പ ഡെൽ റേ കിരീടം. സ്പെയ്നിലെ സെവിയയ്യിൽ നടന്ന പോരാട്ടത്തിന്റെ നിശ്ചിത 90 മിനിറ്റുകൾ അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി സമനില പാലിച്ചു. ഇതോടെ എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിന്റെ 116-ാം മിനിറ്റിൽ ജുല്‍സ് കുന്‍ഡെ ബാഴ്സയ്ക്കായി വലകുലുക്കി. പെഡ്രി, ഫെറാൻ ടോറസ് എന്നിവർ ബാഴ്സയ്ക്കായി ആദ്യ രണ്ട് ​ഗോളുകൾ വലയിലെത്തിച്ചു. കിലിയൻ എംബാപ്പെയും ഒറേലിയാന്‍ ച്യുവമേനിയുമാണ് റയലിനായി ​ഗോളുകൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബാഴ്സയായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. 28-ാം മിനിറ്റിൽ ലമീൻ യമാലിന്റെ കട്ട് ബാക്ക് വലയിലാക്കി പെഡ്രി ബാഴ്സയ്ക്കായി ആദ്യ ​ഗോൾ നേടി. ആദ്യ പകുതിയിൽ 1-0ത്തിന് ലീഡ് ചെയ്യാനും ഹാൻസി ഫ്ലിക്കിന്റെ സംഘത്തിന് സാധിച്ചു. രണ്ടാം പകുതിയിൽ 46-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ സബ്സ്റ്റ്യൂട്ടായി കളത്തിലെത്തിയതോടെയാണ് റയലിന്റെ പോരാട്ടത്തിന് തുടക്കമായത്.

70-ാം മിനിറ്റിൽ എംബാപ്പെയും 77-ാം മിനിറ്റിൽ ച്യുവമേനിയും റയലിനായി വലകുലുക്കി. എന്നാൽ ഫെറാൻ ടോറസിലൂടെ 84-ാം മിനിറ്റിൽ ബാഴ്സ സമനില ​ഗോൾ കണ്ടെത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 99-ാം മിനിറ്റിൽ റാഫീന്യയെ ഫൗൾ ചെയ്തതിന് പെനാൽറ്റി ലഭിക്കാതിരുന്നത് ബാഴ്സയുടെ വിജയം എക്സ്ട്രാ ടൈമിലേക്ക് നീട്ടി.

ഒടുവിൽ 116-ാം മിനിറ്റിൽ ജുൽസ് കുൻഡെയുടെ ​ഗോളിലൂടെ ബാഴ്സ കോപ്പ ഡെൽ റേയുടെ ചാംപ്യന്മാരാകുകയായിരുന്നു. അവസാന നിമിഷം റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസിന് നേരെ പ്രതിഷേധമുയർത്തിയതിന് റയൽ മാഡ്രിഡ് താരങ്ങളായ അന്റോണിയോ റുഡ്രി​ഗർ, ലൂക്കാസ് വാസ്ക്വസ്, ജുഡ് ബെല്ലിങ്ഹാം എന്നിവർക്ക് ചുവപ്പ് കാർഡ് ലഭിച്ചു.

Content Highlights: Barcelona beat 3-2 Real Madrid and win Copa del Rey

dot image
To advertise here,contact us
dot image