
കോഴിക്കോട്: നവകേരള സദസ്സിൻ്റെ ഭാഗമായുള്ള പ്രഭാതഭക്ഷണ യോഗത്തിൽ സംവരണ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന് സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട് വ്യക്തമാക്കി. സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അതുവഴി ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംവരണം അട്ടിമറിച്ചാണ് ഭിന്നശേഷി സംവരണമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ നേരത്തെ ആരോപിച്ചിരുന്നു.
ഭിന്നശേഷി സംവരണത്തിന്റെ പേരില് മുസ്ലിം സംവരണം നഷ്ടപ്പെടുന്നുവെന്ന ആരോപണവുമായി നേരത്തെ മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര് എം പി രംഗത്ത് വന്നിരുന്നു. ഗവണ്മെന്റ് അറിഞ്ഞുകൊണ്ടു ചെയ്യുന്ന ചതിയാണിതെന്നും ഇ ടി മുഹമ്മദ് ബഷീർ ആരോപിച്ചിരുന്നു. മുസ്ലിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തില് ചോര്ച്ചയുണ്ടായെന്നും ഇതില് ശക്തമായ പ്രതിഷേധമുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര് പറഞ്ഞിരുന്നു. മുസ്ലിം വിഭാഗത്തിന്റെ അവകാശം നിഷേധിക്കുകയാണ്. നിയമപരമായി നീങ്ങുന്ന കാര്യം പരിശോധിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് വ്യക്തമാക്കിയിരുന്നു.
ഭിന്നശേഷി സംവരണത്തിന്റെ പേരില് മുസ്ലിം സംവരണം നഷ്ടപ്പെടുന്നു: ഇ ടി മുഹമ്മദ് ബഷീര്മുസ്ലിംങ്ങളെ ഉന്നംവെച്ച് സര്ക്കാര് സംവരണ അട്ടിമറി നടത്തുന്നുവെന്ന ആരോപണം നേരത്തെ സമസ്തയും ഉയര്ത്തിയിരുന്നു. ഭിന്നശേഷിക്കാര്ക്ക് ഉദ്യോഗതലങ്ങളില് സംവരണം നല്കാന് മുസ്ലിംങ്ങൾക്ക് ലഭിക്കേണ്ട ടേണ് തട്ടിയെടുക്കുന്നുവെന്നായിരുന്നു സമസ്ത നേതാവും എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ സത്താര് പന്തല്ലൂരിൻ്റെ വിമർശിച്ചിരുന്നു. ഇത് അനീതിയാണ്. സര്ക്കാര് തുടര്ച്ചയായി നീതി നിഷേധിക്കുന്നു. ബോധപൂര്വം സര്ക്കാര് നടത്തുന്ന നീക്കം കടുത്ത വിവേചനമാണ്. ഉദ്യോഗസ്ഥവീഴ്ചയായി മാത്രം ഇതിനെ കാണാനാവില്ല. സര്ക്കാര് തിരുത്തിയില്ലെങ്കില് പ്രക്ഷോഭമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.