എംഎല്‍എയെ ആക്രമിക്കുന്നത് തടഞ്ഞു; ഐ സി ബാലകൃഷ്ണന്റ ഗണ്‍മാന് മര്‍ദ്ദനം

പരിക്കേറ്റ ഗണ്‍മാനെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

dot image

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ഗണ്‍മാന് മര്‍ദ്ദനമേറ്റു. ഗണ്‍മാനായ സുദേശനാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ-സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. എംഎല്‍എയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഗണ്‍മാന് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഗണ്‍മാനെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താളൂരില്‍ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റേയും മകന്റേയും മരണത്തിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണന്‍. ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ഐ സി ബാലകൃഷ്ണന്റെ പേരുണ്ടായിരുന്നു. പിന്നാലെയാണ് എംഎല്‍എയെ കേസില്‍ പ്രതി ചേര്‍ത്തത്.

പ്രതി ചേര്‍ത്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.

Content Highlights: I C Balakrishnan s gunman was beaten

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us