
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. ആദ്യഘട്ട സഹായമായാണ് 750 കോടി അനുവദിച്ചത്. സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും. ബജറ്റ് അവതരണം നിയമസഭയിൽ തുടരുകയാണ്.
സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് പറഞ്ഞത് തന്നെ കളവാണ്. പച്ചക്കള്ളം ആമുഖത്തിൽ പറയാമോ. പത്തിരുപത് പേജ് കഴിഞ്ഞ് പറഞ്ഞാൽ പോരെ. 11 സ്കോളർഷിപ്പുകൾ വെട്ടി കുറച്ചു. ബജറ്റ് സമൂഹം തള്ളിക്കളയും.
കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റ്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു.
എക്സിക്യൂട്ടീവ് ഓർഡറിലൂടെ പദ്ധതി തുക വെട്ടിച്ചുരുക്കി.
പട്ടികജാതി-പട്ടികവർഗ പദ്ധതികൾ വെട്ടിച്ചുരുക്കി.
തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചു.
സപ്ലൈകോയ്ക്ക് 700 കോടി നിലവിൽ കടമുണ്ട്. ബാധ്യത തീർക്കാനുള്ള പണം പോലും വെച്ചിട്ടില്ല.
യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റ്.
ഭൂനികുതിയിൽ വൻ കൊള്ള. ഭൂനികുതിയിൽ ഭീകരമായി വർദ്ധനവ്.
നികുതി പിരിവിൽ പരാജയം. ഇടതു ഭരണം കേരളത്തെ ഇരുപത് വർഷം പിന്നോട്ട് കൊണ്ടുപോയി.
ജനന നിരക്ക് സംസ്ഥാനത്ത് കുറയുന്നു.
ചെറുപ്പക്കാരുടെ സംഘം വിദേശത്തേക്ക് പോകുന്നു. കേരളത്തെ ദുരന്തത്തിൻ്റെ കാണാക്കയത്തിലേക്ക് തള്ളിവിടുന്നു. കിഫ്ബി കൊണ്ട് എന്ത് നേട്ടം ഉണ്ടായി. കിഫ്ബി വെള്ളാനയാണ്.
100 കോടി രൂപയുടെ അധിക വരുമാനം
പ്രതീക്ഷിക്കുന്നത് 150 കോടി അധിക വരുമാനം
വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ്
മൂന്ന് മാസത്തെ കുടിശ്ശിക തീർക്കും
സ്വദേശാഭിമാനി കേസരി പുരസ് കാര തുക ഒന്നര ലക്ഷം രൂപയാക്കും
കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല്‍ മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക
വനയാത്ര പദ്ധതിക്ക് 3 കോടി
അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വകയിരുത്തിയത്
16.85 കോടി മുന്‍വര്‍ഷത്തെക്കാള്‍ അധികം
ചകിരിചോറ് വ്യവസായത്തിന് 5 കോടി അധികം
ഹാൻ്റെക്സ് പുനരുജ്ജീവിപ്പിക്കാൻ 20 കോടി
തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകളുടെ കർമ പരിപാടിക്ക്
പാമ്പ് കടിയേറ്റുള്ള മരണം ഇല്ലാതാക്കാൻ പദ്ധതി
തിരൂർ തുഞ്ചൻപറമ്പിൽ പഠനകേന്ദ്രം നിർമ്മിക്കും
പ്ലാൻ തുകയ്ക്ക് പുറമെ 50 കോടി
ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ
തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ്
പ്രാരംഭ നടപടികൾ ഈ വർഷം തുടങ്ങും
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും
ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം
സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടി
സാമ്പത്തിക അവലോകന റിപ്പോർട്ട് ബജറ്റിന് ഒരു ദിവസം മുമ്പ് നൽകേണ്ടതാണ്
അൽപ്പ സമയത്തിനകം ബജറ്റ് അവതരിപ്പിക്കും
നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും
അച്ചടിവകുപ്പ് ഉദ്യോഗസ്ഥർ ധാനമന്ത്രിയുടെ വസതിയിലെത്തി ഇന്ന് അവതരിപ്പിക്കേണ്ട അച്ചടിച്ച ബജറ്റ് ധനകാര്യമന്ത്രിക്ക് കൈമാറി