വൂണ്ട് സര്‍ട്ടിഫിക്കറ്റ് നൽകിയത് സിപിഐഎം നേതാവ് വിളിച്ചശേഷം; പത്തനംതിട്ട പൊലീസ് മര്‍ദ്ദനത്തിൽ പരിക്കേറ്റ ഷിജിൻ

സിപിഐഎം നേതാവ് ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് വൂണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പൊലീസ് മര്‍ദ്ദനമേറ്റ ഷിജിന്‍ ആരോപിച്ചു

dot image

പത്തനംതിട്ട: പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ആരോപണം. സിപിഐഎം നേതാവ് ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് വൂണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പൊലീസ് മര്‍ദ്ദനമേറ്റ ഷിജിന്‍ ആരോപിച്ചു.

മര്‍ദ്ദനമേറ്റ് പത്തനംതിട്ട ജനറല്‍ ആശുപ്രത്രിയില്‍ ചികിത്സ തേടിയ അന്ന് തന്നെ തങ്ങളെ ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിടാനാണ് ആശുപത്രി അധികൃതര്‍ ശ്രമിച്ചതെന്നും ഷിജിന്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തോളെല്ലിന് പരിക്കേറ്റ സിതാരയെ അഡ്മിറ്റ് ചെയ്യാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നും ഷിജിന്‍ പറഞ്ഞു.

വിവാഹ റിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്.

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പൊലീസുകാര്‍ക്കെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി പോരായെന്നും തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റത് നിസ്സാരവല്‍ക്കരിക്കാന്‍ ചില വകുപ്പുകള്‍ ശ്രമിക്കുന്നുവെന്നും സിത്താര ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും നിസ്സാരവല്‍ക്കരിക്കാനുള്ള ചില ശ്രമം നടക്കുന്നു. തങ്ങള്‍ക്കെതിരെ പൊലീസ് അതിക്രമമാണ് നടന്നത്. മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സിത്താര ആവശ്യപ്പെട്ടു.

Content Highlights: Police attack passenger alleged the hospital refused to issue the wound certificate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us