"ലീഗ് സഖ്യം ചേരുന്നത് മതരാഷ്ട്രീയ വാദികളുമായി; യുഡിഎഫ് വോട്ട് ബിജെപിയെ ജയിപ്പിക്കുന്നു': എം വി ​ഗോവിന്ദൻ

'ലീഗ് ഉണ്ടാക്കുന്ന കൂട്ടുകെട്ടിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസ്'

dot image

കൊല്ലം: മുസ്‌ലിം ലീഗിനും കോൺഗ്രസിനുമതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്രീയ വാദികളുമായി സഖ്യം ചേരുകയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ വിമർശനം.

വര്‍ഗീയതയും വലതുപക്ഷ ശക്തികളും തമ്മിലുള്ള കൂട്ടുകെട്ട് പുതിയ മാനങ്ങളിലെത്തിയിരിക്കുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് വോട്ടുകള്‍ ബിജെപിയെ വിജയിപ്പിക്കുന്ന സ്ഥിതിയിലേക്കെത്തി. ലീഗ് ഉണ്ടാക്കുന്ന കൂട്ടുകെട്ടിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസ്. ഇത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ജനങ്ങളെ വർഗീയ രാഷ്ട്രീയത്തീലേക്ക് വലിച്ചിഴക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിന്റെ അടിത്തറ തകർക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ലീഗിനെ തീവ്രവാദ സംഘടനകളുമായി കൂട്ടിച്ചേർക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. മത രാഷ്ട്ര വാദത്തിന് കൂട്ടുനിൽക്കുന്ന നിലപാട് ലീഗിന്റെയും യുഡിഎഫിന്റെ അടിത്തറ ഇളക്കും. മുസ്‌ലിം വിരുദ്ധതയിൽ ഊന്നി ആർ എസ് എസ് ഉണ്ടാക്കിയ സംവിധാനമാണ് കാസ. കേരളത്തിലെ ജനങ്ങളെ മതപരമായും ജാതിപരമായും ഭിന്നിപ്പിക്കുകയാണ് ഇത് മൂലം നടക്കുന്നതെന്നും ഭിന്നിച്ചുവരുന്ന മത-ജാതി വിഭാഗങ്ങളെ വർഗീയ വത്കരിക്കുകയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

കേരളത്തിന്റെ ഐക്യം തകർക്കുകയാണ് ഇത്തരം ശക്തികൾ ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ വ്യാജ പ്രചാരണം ചേലക്കരയിൽ വിജയിച്ചില്ല. കേരളത്തിലെ സാഹചര്യങ്ങൾ ഉൾകൊണ്ട് സംഘടനയെ കരുതലോടെ മൂന്നോട്ടുകൊണ്ടുപോകണം. ജാതീയതയെയും വർഗീയതയെയും പ്രതിരോധിക്കുമെന്നും പാർടിക്കുള്ളിലെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: MV Govindan against Muslim league

dot image
To advertise here,contact us
dot image