സീല്‍ ചെയ്തതോടെ കുടിശിക അടച്ചു; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ബഞ്ചാര വീണ്ടും തുറന്നു

മാർച്ച്‌ പത്തിനുള്ളിൽ ബാക്കി കുടിശിക തീർക്കാമെന്നും ഉറപ്പ് നല്‍കി

dot image

ഹൈദരാബാദ്: കെട്ടിട നികുതി കുടിശിക അടച്ച് ഹൈദരാബാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ താജ് ബഞ്ചാര വീണ്ടും തുടർന്നു. കുടിശിക വരുത്തിയ 1.43 കോടിയിൽ 55 ലക്ഷം രൂപ കമ്പനി അടച്ചു. മാർച്ച്‌ പത്തിനുള്ളിൽ ബാക്കി കുടിശിക തീർക്കാമെന്നും ഹോട്ടൽ അ​ധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.

കെട്ടിട നികുതി അടക്കാത്തതിനെ തുടർന്ന് താജ് ബഞ്ചാര ഗ്രെയ്റ്റർ ഹൈദ്രബാദ് മുൻസിപ്പൽ കോർപറേഷൻ സീൽ ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നികുതി അടയ്ക്കാത്തതാണ് സീൽ ചെയ്യാൻ കാരണം. ഹോട്ടലിന് 1.43 കോടി രൂപയുടെ നികുതി കുടിശ്ശിക ഉണ്ടെന്നും ജിഎച്ച്എംസി അധികൃതർ അറിയിച്ചിരുന്നു. അവസാന രണ്ട് ദിവസത്തെ സമയപരിധി അനുവദിച്ചിട്ടും മാനേജ്‌മെന്റ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്ന് ഹോട്ടൽ നഗരസഭാ സീൽ ചെയ്യുകയായിരുന്നു.

കുടിശ്ശിക തീർക്കാൻ ഹോട്ടൽ മാനേജ്‌മെന്റിന് നിരവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും അവരുടെ പ്രതികരണക്കുറവാണ് നടപടിക്ക് കാരണമായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് കുടിശ്ശികയുള്ള വസ്തു നികുതി ഈടാക്കാനുള്ള ജിഎച്ച്എംസിയുടെ തുടർച്ചയായ ശ്രമങ്ങളെ തുടർന്നാണ് നടപടിയെന്നും അധികൃതർ അറിയിച്ചിരുന്നു.

Content Highlights: Taj Banjara Reopened

dot image
To advertise here,contact us
dot image