ജമ്മുകശ്മീരിലെ വിവാദ ഫാഷൻ ഷോ; ക്ഷമാപണവുമായി ഡിസൈന‍ർമാരായ ശിവനും, നരേഷും

ഏതെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഡിസൈനർമാ‍ർ

dot image

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയുടെ പേരിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഫാഷൻ ‍ഡിസൈന‍ർമാരായ ശിവനും, നരേഷും. സംഭവത്തിൽ ഇരുവരും ക്ഷമാപണം നടത്തി. റംസാൻ സമയത്ത് നടത്തിയ ഷോ മൂലം എന്തെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾ അ​ഗാധമായി വേദനിക്കുന്നുവെന്നും ,സ‍​ർ​​​​ഗ്ഗാത്മകയെ മാത്രം ആഘോഷിക്കുക എന്നതായിരുന്നു തങ്ങൾ ഉദ്ദേശിച്ചതെന്നും അവ‍ർ വ്യക്തമാക്കി.

'റമദാൻ പുണ്യമാസത്തിൽ ഗുൽമാർഗിൽ ഞങ്ങൾ നടത്തിയ അവതരണം മൂലമുണ്ടായ ഏതൊരു വേദനയിലും ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ആരെയും അല്ലെങ്കിൽ ഏതെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ആഗ്രഹമില്ലാതെ, സർഗ്ഗാത്മകതയും, സ്കീയിംഗും ആപ്രസ്-സ്കീ ജീവിതശൈലിയും ആഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ഉദ്ദേശ്യം,' ഡിസൈനർമാർ ഞായറാഴ്ച എക്‌സിൽ എഴുതി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ തങ്ങൾ അം​ഗീകരിക്കുന്നുെവെന്നും എല്ലാ സംസ്കാരങ്ങളോടും പാരമ്പര്യങ്ങളോടും ഉള്ള ബഹുമാനം ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നും ഡിസൈനർമാർ പറഞ്ഞു. എക്സിൽ പോസ്റ്റിലൂടെയായിരുന്നു ഡിസൈനർമാരുടെ പ്രതികരണം.

സംഭവത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒമർ അബ്ദുള്ള റിപ്പോർട്ട് തേടിയിരുന്നു. പ്രാദേശിക സാഹചര്യം പരി​ഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തിൽ ഒമർ അബ്ദുള്ളക്കെതിരെയും വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷമായ ബിജെപിയാണ് സംഭവത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.

ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ​ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു. ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസ്സായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്.

Content Highlights :Controversial fashion show in Jammu and Kashmir; Designers Shivan and Naresh apologize.

dot image
To advertise here,contact us
dot image