പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യ- യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി ഡോളര്‍ വരെ ലഭിക്കാന്‍ കാരണമാകും.

dot image

അബുദാബി: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അബ്ദുള്‍ നാസര്‍ ജമാല്‍ അല്‍ഷാലി. സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി ഡോളര്‍ വരെ ലഭിക്കാന്‍ കാരണമാകും.

ഇരുരാജ്യങ്ങളും തമ്മിലുള്ള സര്‍വീസുകള്‍ ഉയര്‍ത്തുന്നതിലൂടെ മത്സരം മുറുകുകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകള്‍ കുറയാനുമാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയുമായി 4:1 എയര്‍ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിര്‍ദേശിച്ചുട്ടുണ്ട്. ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ മുന്നോട്ടുവന്നാല്‍ ഈ അനുപാതം 3:1, 2:1,1:1 എന്നീ നിലകളിലേക്ക് മാറ്റാനും യുഎഇ സന്നദ്ധമാണ്. ഇന്ത്യയുമായി പുതിയ പ്രതിരോധ സഹകരണവും യുഎഇ ലക്ഷ്യമിടുന്നുണ്ട്.

ഇന്ധന സംഭരണം ശക്തമാക്കുന്നതിനൊപ്പം കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ഷാലി പറഞ്ഞു.

Content Highlights: India uae flight fares will be reduced by 20 percent

dot image
To advertise here,contact us
dot image