സിംഗിളാണോ, സന്തോഷം 'ഡബിൾ' ആണ്!! പങ്കാളികളില്ലാത്ത സ്ത്രീകൾക്കുള്ളത് അതിരില്ലാത്ത ആനന്ദമെന്ന് പഠനം

പങ്കാളികളുള്ള സ്ത്രീകളെക്കാളും സിംഗിളായ പുരുഷന്മാരെക്കാളും സന്തോഷം അനുഭവിക്കുന്നവരാണ് സിംഗിളായി തുടരുന്ന സ്ത്രീകളെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനറിപ്പോർട്ട് പറയുന്നത്.

dot image

കുട്ടി സിംഗിളാണോ എന്ന ചോദ്യം പതിവായി കേൾക്കുന്നവരാണ് യുവതികളിൽ പലരും. മുപ്പതുകള്‍ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്നതിനെ സമൂഹം വിലയിരുത്തുന്നത് ഏകാന്തത, ദുരിതം, ഒറ്റപ്പെടൽ, നിർഭാഗ്യം എന്നൊക്കെ ചേർത്താണ്. ഇങ്ങനെ സിംഗിളായി ജീവിതം ആസ്വദിക്കുന്നവരെ പരിഹസിക്കുന്നവരും സമൂഹത്തിൽ കുറവല്ല. സെലിബ്രിറ്റികളുൾപ്പടെയുള്ളവർ സോഷ്യൽമീഡിയിലൂടെയും മറ്റും പലപ്പോഴും ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ നേരിടേണ്ടിവരാറുണ്ട്. എന്നാല്‍ സിംഗിളായവര്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.

പങ്കാളികളുള്ള സ്ത്രീകളെക്കാളും സിംഗിളായ പുരുഷന്മാരെക്കാളും സന്തോഷം അനുഭവിക്കുന്നവരാണ് സിംഗിളായി തുടരുന്ന സ്ത്രീകളെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനറിപ്പോർട്ട് പറയുന്നത്. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങള്‍ എന്നിവയിലെല്ലാം ഉയര്‍ന്ന തോതില്‍ സംതൃപ്തി അനുഭവപ്പെടുന്നവരാണ് സിംഗിളായ സ്ത്രീകളെന്ന് പഠനം പറയുന്നു. അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. സിംഗിള്‍ഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ആണെന്ന് സമൂഹം അംഗീകരിക്കാത്തതിനെ പഠന റിപ്പോർട്ട് വിമർശിക്കുന്നുമുണ്ട്.

സിംഗിംൾ ആയവരുടെയും പങ്കാളികളുള്ള വ്യക്തികളുടെയും അനുഭവങ്ങളും മാനസികാവസ്ഥയും പരിശോധിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. 2020നും 2023നും ഇടയില്‍ നടത്തിയ പത്ത് പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചിരുന്നു. 18നും 75നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.

dot image
To advertise here,contact us
dot image