
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8,000 റണ്‍സ് തികച്ച് വിദര്‍ഭ താരം കരുണ്‍ നായര്‍. കേരളത്തിനെതിരായ രഞ്ജി ട്രോഫി ഫൈനലിനിടെ വ്യക്തിഗത സ്‌കോര്‍ 10 റണ്‍സിലെത്തിയപ്പോഴാണ് കരുണ്‍ നായര്‍ 8,000 റണ്‍സ് കടന്നത്. തന്റെ 114-ാം ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് കരുണിന്റെ നേട്ടം. മത്സരത്തിൽ താരം അർധ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്.
മലയാളി കൂടിയായ കരുണ്‍ നായര്‍ രഞ്ജി റണ്‍വേട്ടക്കാരില്‍ 12ാം സ്ഥാനത്തുണ്ട്. ഫൈനൽ തുടങ്ങുന്നതിന് മുമ്പ് എട്ട് മത്സരങ്ങളില്‍ നേടിയത് 642 റണ്‍സ്. വിദര്‍ഭയെ ഫൈനലില്‍ എത്തിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ട്. രഞ്ജില്‍ മാത്രമല്ല വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിദർഭയെ മുന്നിൽ നിന്നും നയിച്ചത് കരുൺ നായരായിരുന്നു.
താരത്തിന്റെ ഈ ആഭ്യന്തര സീസണിലെ പ്രകടനം ഇന്ത്യൻ ടീമിന്റെ സെലക്ഷൻ വിവാദത്തിലേക്ക് വരെ നയിച്ചിരുന്നു. അവിശ്വസനീയമായ മിന്നും പ്രകടനം നടത്തിയിട്ടും താരത്തെ ബോർഡർ ഗാവസ്‌കർ ട്രോഫി, ഇംഗ്ലണ്ട് പരമ്പര, ചാംപ്യൻസ് ട്രോഫി ടീമിലെടുക്കാത്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. താരത്തിനെ എങ്ങനെ നേരിടുന്നു എന്നതിനെ കൂടി ആശ്രയിച്ചിട്ടായിരിക്കും ഫൈനലിൽ കേരളത്തിന്റെ സാധ്യതകൾ.
അതേ സമയം താരത്തിന്റെയും ഡാനിഷ് മലേവാറിന്റെയും ചിറകിലേറി വിദർഭ ഫൈനൽ പോരാട്ടത്തിൽ തിരിച്ചുവരുകയാണ്. ഒരു ഘട്ടത്തിൽ 24 റൺസിന് മൂന്ന് എന്ന നിലയിൽ നിന്നും 41 ഓവർ പിന്നിടുമ്പോൾ 114 റൺസ് എടുത്തിട്ടുണ്ട് വിദർഭ. 35 റൺസുമായി കരുൺ നായരും 65 റൺസുമായി ഡാനിഷ് മലേവാറുമാണ് നിലവിൽ ക്രീസിലുള്ളത്.
Content Highlights: ranji trophy final; karun nair factor for kerala vs vidharbha