
രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന് മികച്ച ബൗളിങ് തുടക്കം. ആദ്യ പതിമൂന്ന് ഓവറിൽ തന്നെ വിദർഭയുടെ പ്രധാന മൂന്ന് ബാറ്റർമാർ പുറത്തായി. നിലവിൽ പതിനാല് ഓവർ പിന്നിടുമ്പോൾ 24 റൺസിന് മൂന്ന് എന്ന നിലയാണ് വിദർഭ. പേസർ എം ഡി നിധീഷിനാണ് രണ്ട് വിക്കറ്റുകൾ . രണ്ടാം പന്തില്‍ തന്നെ വിദര്‍ഭയുടെ പാര്‍ഥ് രേഖാഡെയെ എൽബിയിൽ കുരുക്കിയാണ് നിധീഷ് തുടങ്ങിയത്. ശേഷം ദർശൻ നാൽകണ്ടേയെയും പവലിയനിലേക്ക് പറഞ്ഞയച്ചു. ശേഷം ഏദന്‍ ആപ്പിള്‍ ടോം ധ്രുവ് ഷുറെയേയും പുറത്താക്കി. നിലവിൽ കരുൺ നായർ, ഡാനിഷ് മലോവർ എന്നിവരാണ് ക്രീസിൽ.
നേരത്തേ വിദര്‍ഭയ്‌ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ഇടംനേടി.
കേരളം (പ്ലേയിങ് ഇലവന്‍): അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വതെ, എം.ഡി നിധീഷ്, എന്‍. ബേസില്‍.
Content Highlights: Ranji Trophy; kerala vs vidharbha