വിവാഹ രജിസ്ട്രേഷൻ കുറയുന്നെന്ന് റിപ്പോ‍ർട്ട്, ചൈനയിൽ ആശങ്കയേറുന്നു

20% ഇടിവാണ് രാജ്യത്ത് വിവാഹ രജിസ്ട്രേഷനിൽ ഉണ്ടായിരിക്കുന്നത്

dot image

ബെയ്​ജിങ്: ചൈനയിൽ വിവാഹ രജിസ്ട്രേഷനുകളിൽ കുറവുണ്ടാകുന്നെന്ന് കണ്ടെത്തൽ. രാജ്യത്തെ ​ജനസംഖ്യാ വള‍ർച്ചയിലുണ്ടാകുന്ന ഇടിവിനെതിരെ രാജ്യം പൊരുതുന്നതിനിടയിലാണ് വിവാഹം കഴിക്കുന്നവരുടെ എണ്ണത്തിലെ കുറവ് വില്ലനായി എത്തിയിരിക്കുന്നത്. 20% ഇടിവാണ് രാജ്യത്ത് വിവാഹ രജിസ്ട്രേഷനിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം 76.8 ലക്ഷം പേരാണ് വിവാഹം രജിസ്റ്റർ ചെയ്തതെങ്കിൽ ഇപ്പോഴത് 61 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. ജനസംഖ്യ ഉയർത്താനായി നിരവധി പദ്ധതികൾ രാജ്യം മുന്നോട്ട് വെച്ചിട്ടും വിവാഹത്തിലുണ്ടാവുന്ന ഇടിവ് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.

2013 ൽ ചൈനയിൽ 1.34 ലക്ഷത്തോളം വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം അത് പകുതിയായി കുറഞ്ഞു. ഇനിയും ഇതുപോലെ ഇടിവ് തുടർന്നാൽ വലിയ സാമ്പത്തിക പ്രശന്ങ്ങളിലേക്ക് പോകുമെന്നാണ് വിദ​ഗ്തരുടെ വിലയിരുത്തൽ.

ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിന്നിട്ടും ചൈനയെ ആശങ്കയിലാക്കുന്നത് രാജ്യത്തെ അതിവേ​ഗം പ്രായമായികൊണ്ടിരിക്കുന്ന ആളുകളുടെ എണ്ണത്തിലെ വർധനയാണ്. വരുന്ന ദശകത്തിൽ 30 കോടിയിലേറെ ആളുകൾ വിരമിക്കൽ പ്രായത്തിലെത്തി ചേരുമെന്നാണ് നി​ഗമനം. ഇത് ഏകദേശം യു എസിൻ്റെ മൊത്ത ജനസംഖ്യയോട് ചേർന്ന് നിൽക്കുമെന്നാണ് വിലയിരുത്തൽ.

1980-2015 കാലഘട്ടത്തിലുണ്ടായിരുന്ന 'ഒരു കുട്ടി' നയവും അതിവേ​ഗമുള്ള ന​ഗരവത്കരണവുമാണ് രാജ്യത്തെ ഇന്ന് പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. കൊവിഡിന് ശേഷവും ജനസംഖ്യയിൽ വർദ്ധനവില്ലാത്തതും വിവാഹ മോചന കേസുകളുടെ വർദ്ധനയുമെല്ലാം നിലവിൽ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. 26 ലക്ഷം പേരാണ് കഴിഞ്ഞ വർഷം വിവാഹ മോചനം നേടിയതെന്നാണ് വിലയിരുത്തൽ. സ്ഥിതി​ഗതികൾ മോശമാവുന്ന സാഹചര്യത്തിൽ വിവാഹം, സ്നേഹബന്ധം, പ്രത്യുത്പാദനം, കുടുംബം എന്നിവയെ പറ്റിയുള്ള ബോധവത്കരണവും നിരവധി പദ്ധതികളും ചൈന ഒരുക്കിയിട്ടുണ്ട്.

content highlight- Report: Marriage registrations in China are on the decline

dot image
To advertise here,contact us
dot image