
തലശ്ശേരി: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് ഐമാരെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പൊലീസിൽ പുകയുന്ന അമർഷം പുറത്ത്. സ്ഥലം മാറ്റം നൽകിയ എസ്ഐമാരുടെ യാത്രയയപ്പ് ചടങ്ങിൽ നൽകിയ ഉപഹാരത്തിലെ വാചകമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ചെറുത്ത് നിൽപ്പിൻ്റെ പോരാട്ടത്തിൽ കരുത്ത് നൽകിയവർക്ക് സ്നേഹാദരങ്ങൾ' എന്ന് ഉപഹാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥലംമാറ്റത്തിൽ സേനയ്ക്കുള്ളിലെ അമർഷം പരോക്ഷമായി പരസ്യമാക്കുന്നതാണ് ഈ വാചകങ്ങൾ.
എസ് ഐമാരായ അഖിൽ ടി കെ, ദീപ്തി വി വി എന്നിവർക്കാണ് സ്ഥലംമാറ്റം നൽകിയത്. നേരത്തെ കാവിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സിപിഐഎം പ്രവർത്തകരിൽനിന്ന് പൊലീകാർക്ക് മർദ്ദനം നേരിടേണ്ടി വന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ പാർട്ടി പ്രവർത്തകരെ തൃപ്തിപ്പെടുത്താനായി സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഈ നിലപാടിൽ പൊലീസുകാർക്കുള്ള അതൃപ്തി വെളിവാക്കുന്നതാണ് യാത്രയയപ്പിൽ നൽകിയ ഉപഹാരത്തിലെ വാചകങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഇരുപതാം തീയതിയാണ് തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഐഎം പ്രവർത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും, സംഭവത്തിൽ പൊലീസ് ഇടപെടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസുകാരെ സിപിഐഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. 'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല' എന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുര്‍ന്ന് അവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവം നടന്നതിന്റെ പിറ്റെ ദിവസം കാവിലെത്തിയ പൊലീസ് സംഭവത്തിൽ ഉൾപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോള്‍ ഗേറ്റ് പൂട്ടി പോലീസ് വാഹനം തടഞ്ഞ് പ്രതിയെ സിപിഐഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രണ്ട് എസ്‌ഐമാരെ സ്ഥലംമാറ്റിയിരിക്കുന്നത്. ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്കും അഖിലിനെ കൊളവള്ളൂരിലേക്കുമാണ് സ്ഥലംമാറ്റിയത്.
Content Highlights : 'Love and respect to those who gave strength in the fight for resistance'; Thalassery Police memento controversy