'അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കലാവേട്ട അവസാനിപ്പിക്കുക'; പ്രസ്താവനയുമായി പ്രമുഖർ

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് കലയേയും സംസ്കാരത്തേയും തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്ന് ചൂണ്ടിക്കാട്ടി കലാസാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിറക്കി

dot image

കൊച്ചി: സിനിമയ്ക്കും മറ്റ് കലാരൂപങ്ങൾക്കും നേരെ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഭീഷണിയും അക്രമവും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ കലാസാംസ്കാരിക പ്രവർത്തകർ. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് കലയേയും സംസ്കാരത്തേയും തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്ന് ചൂണ്ടിക്കാട്ടി കലാസാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിറക്കി.

രാജ്യം ഭരിക്കുന്ന ആർഎസ്എസ്/ബിജെപി 'എമ്പുരാൻ' എന്ന സിനിമക്കെതിരെ ഉയർത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണ്. അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവർത്തകരെ പിന്മാറ്റുന്ന പ്രവർത്തനം ഇവിടെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവഫാസിസത്തിൻ്റെ ശരിയായ ലക്ഷണമാണെന്നും പ്രസ്താവനയിൽ പറയുന്നു.

കലാ സാംസ്കാരികപ്രവർത്തകരുടെ പ്രസ്താവനയുടെ പൂർണ രൂപം

കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ ദുരുപ്രയോഗം ചെയ്ത് കലയേയും സംസ്കാരത്തേയും തകർക്കാനുള്ള നീക്കത്തിൽ നിന്നു പിന്തിരിയുക. രാജ്യം ഭരിക്കുന്ന ആർ.എസ്.എസ്/ബി.ജെ.പി. 'എമ്പുരാൻ' എന്ന സിനിമക്കെതിരെ ഉയർത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണ്. അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവർത്തകരെ പിന്മാറ്റുന്ന പ്രവർത്തനം ഇവിടെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവഫാസിസത്തിൻ്റെ ശരിയായ ലക്ഷണമാണ്.

ഇപ്പോൾ അവിടെന്നും കടന്ന് സിനിമാപ്രവർത്തകർക്കു നേരെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ അഴിച്ചു വിട്ടിരിക്കുകയാണ്. എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ പ്രധാനിയായ ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരിക്കുന്നു. സിനിമയുടെ സംവിധായകനും നടനുമായ പൃഥിരാജിന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഭീഷണി നോട്ടീസ് കിട്ടി. മറ്റൊരു നിർമ്മാതാവായ ആൻ്റണി പെരുമ്പാവൂരും ഭീഷണിയിലാണ്. സിനിമ എന്ന മഹത്തായ ജനകീയ കലയെ വരുതിയിലാക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടക്കുന്നത്. സിനിമക്കെതിരായ അക്രമത്തെ പാർലിമെൻ്റിൽ അപലപിച്ചതിൻ്റെ പേരിൽ ജോൺ ബ്രിട്ടാസ് എം.പി.ക്കു നേരെ പരിവാർ വളണ്ടിയർമാർ വധഭീഷണി മുഴക്കുന്നു.

എമ്പുരാൻ സിനിമ, രാജ്യത്തെ ദളിത് /പിന്നാക്ക / ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു നേരെ സംഘപരിവാർ നടത്തുന്ന വംശീയാക്രമണങ്ങൾക്കെതിരായ ഒരു താക്കീതായാണ് ഭവിച്ചത്. ഇത്തരം അക്രമണങ്ങൾ അതതു സമൂഹങ്ങളിലെ സ്ത്രീകളയും കുഞ്ഞുങ്ങളേയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചതെന്നും ആ സിനിമ സൂചിപ്പിക്കുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യൻ സംസ്കാരത്തെ അപമാനപ്പെടുത്തിയ സംഭവമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഒരു മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നു എന്ന കുറ്റത്തിന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു ജനങ്ങളാണ് അക്രമണത്തിനിരയായി കൊല്ലപ്പെടത്. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അന്ന് അവിടെ അഴിഞ്ഞാടി.

വിഭജനകാലത്തെ വർഗ്ഗീയകലാപങ്ങൾ പോലെ ഗാന്ധിവധം പോലെ ഗുജറാത്തിലെ മുസ്ലീം വംശഹത്യ വേദനാജനകമായ ഒരു ഇന്ത്യൻ അനുഭവമാണ്. ഒരു ജനതയുടെ അനുഭവത്തെ മറന്നുകൊണ്ട് കലക്കും സാഹിത്യത്തിനും മുന്നോട്ടു പോകാനാവില്ല. തങ്ങളുടെ സാംസ്കാരിക അധിനിവേശത്തിന് തടസ്സമുണ്ടാക്കുന്ന മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ചാൽ തകർത്തുകളയും എന്ന ഭീഷണിയാണ് കലാകാരന്മാർക്കു നേരെ ആർ.എസ്.എസും അവരുടെ കേന്ദ്രസർക്കാരും നടത്തുന്നത്.

സിനിമക്കും മറ്റു കലാരൂപങ്ങൾക്കും നേരെ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൻ നടക്കുന്ന ഭീഷണിക്കും അക്രമത്തിനുമെതിരെ കേരളത്തിലെ കലാസാംസ്കാരിക പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.

എം കെ സാനു
ഷാജി എൻ കരുൺ
സച്ചിദാനന്ദൻ
എം മുകുന്ദൻ
എൻ.എസ് മാധവൻ
വൈശാഖൻ
കമൽ
സുനിൽ പി. ഇളയിടം
കെ.പി.മോഹനൻ
അശോകൻ ചരുവിൽ
അജിത
കെ ഇ എൻ
ഗ്രേസി
കെ.ആർ.മീര
ബന്യാമിൻ
ഇ പി രാജഗോപാലൻ
ഹമീദ് ചേന്ദമംഗലൂർ
പ്രിയനന്ദനൻ
ഏഴാച്ചേരി രാമചന്ദ്രൻ
കലാമണ്ഡലം ശിവൻ നമ്പൂതിരി
പ്രഭാവർമ്മ
കെ പി രാമനുണ്ണി
വി.കെ.ശ്രീരാമൻ
എം എം നാരായണൻ
റഫീക് അഹമ്മദ്
അയ്മനം ജോൺ
എൻ.പി.ഹാഫിസ് മുഹമ്മദ്
ശാരദക്കുട്ടി
റോസ് മേരി
ടി.എസ്.ശ്യാംകുമാർ
അഷ്ടമൂർത്തി
എസ് ഹരീഷ്
ടി.ഡി.രാമകൃഷ്ണൻ
ഇ.സന്തോഷ്കുമാർ
മാനസി
ഗ്രേസി
ഇബ്രാഹിം വേങ്ങര
ടി.ആർ.അജയൻ
ബി.എം.സുഹറ
എം.നന്ദകുമാർ
മുരുകൻ കാട്ടാക്കട
പി.കെ.പോക്കർ
ഇ പി ശ്രീകുമാർ
സുരേഷ് ബാബു ശ്രീസ്ഥ
എസ്.എസ്.ശ്രീകുമാർ
കരിവെള്ളൂർ മുരളി
സന്തോഷ് കീഴാറ്റൂർ
ആലങ്കോട് ലീലാകൃഷ്ണൻ
പി എൻ ഗോപീകൃഷ്ണൻ
അൻവർ അലി
വീരാൻകുട്ടി
ജമാൽ കൊച്ചങ്ങാടി
എം.ആർ.രേണുകുമാർ
മധുപാൽ
മുരളി ചിരോത്ത്
എബി എൻ ജോസഫ്
സി പി അബൂബക്കർ
രാവുണ്ണി
അലോഷി
ശ്രീജ ആറങ്ങോട്ട്കര
വിധു വിൻസൻ്റ്
വിജയകുമാർ
ചെം പാർവ്വതി
സുജ സൂസൻ ജോർജ്
ജി.എസ്.പ്രദീപ്
ടി.പി.വേണുഗോപാലൻ
സുരേഷ് ഒ പി
കെ.രേഖ
മ്യൂസ് മേരി
ബീന ആർ ചന്ദ്രൻ
ജോളി ചിറയത്ത്
പി പി കുഞ്ഞികൃഷ്ണൻ
അലോഷി
ജി.പി രാമചന്ദ്രൻ
അമൽ
വിനോദ് കൃഷ്ണ
പി കെ പാറക്കടവ്
പ്രമോദ് പയ്യന്നൂർ
ഇയ്യങ്കോട് ശ്രീധരൻ
പി.എ.എം ഹനീഫ്
സഹീറലി
ബി.അനന്തകൃഷ്ണൻ
കമറുദീൻ ആമയം
മനോജ് വെള്ളനാട്
ചെം പാർവതി
മണമ്പൂർ രാജൻബാബു
ടി.കെ.ശങ്കരനാരായണൻ
അഡ്വ.സി.ഷുക്കൂർ
സംഗീത ചേനംപുള്ളി
ഐസക്ക് ഈപ്പൻ
പി.കെ.പാറക്കടവ്
കാരക്കാമണ്ഡപം വിജയകുമാർ
ആർ ശ്യാംകൃഷ്ണൻ
സെബാസ്റ്റ്യൻ കവി
ഗായത്രി വർഷ
ശ്രീജ നെയ്യാറ്റിൻകര
ഡോ.ജിനേഷ് കുമാർ എരമം
നാരായണൻ കാവുമ്പായി
ഒലീന എ.ജി.
സുരേഷ് എതിർദിശ
കെ.കെ.രമേഷ്
എ വി അജയകുമാർ
ആർ പാർവ്വതിദേവി
മുണ്ടൂർ സേതുമാധവൻ
പി ഗംഗാധരൻ
എൻ കെ ഗീത
ടി കെ നാരായണദാസ്
ശ്രീജ പള്ളം
കെ ജയദേവൻ
കലാമണ്ഡലം വാസുദേവൻ
ആര്യൻ കണ്ണനൂർ
സി പി ചിത്രഭാനു
സി പി ചിത്ര
ഇ രാമചന്ദ്രൻ
ഫാറൂഖ് അബ്ദുൾ റഹിമാൻ
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി
രാഹുൽ എസ്
ശീകൃഷ്ണപുരം മോഹൻദാസ്
പെരിങ്ങോട് ചന്ദ്രൻ
മണ്ണൂർ ചന്ദ്രൻ
സി ചന്ദ്രൻ
കെ ബി രാജാനന്ദ്
ചെർപ്പുളശ്ശേരി ശിവൻ
കലാമണ്ഡലം ഐശ്വര്യ
വി എസ് ബിന്ദു
രവിത ഹരിദാസ്
വി ഡി പ്രേംപ്രസാദ്
എം എൻ വിനയകുമാർ
കെ കെ ലതിക
ഡി ഷീല
എം കെ മനോഹരൻ

Content Highlights: Kerala's art and cultural activists demand end to the threats against cinema by central government

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us