'സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്'; വെള്ളാപ്പള്ളിക്കെതിരെ എം എ ബേബി

വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും എം എ ബേബി പറഞ്ഞു

dot image

തിരുവനന്തപുരം : മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ് എൻ ഡി പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എം എ ബേബി പറഞ്ഞു.

കേരളം തന്റെ പ്രസ്താവന അവഗണിക്കുമെന്ന് വെള്ളാപ്പള്ളി തന്നെ കരുതുന്നുണ്ടാകുമെന്നും എം എ ബേബി പറ‍ഞ്ഞു.

സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്. നവോത്ഥാന സമിതിയുടെ നേതൃത്വം വഹിക്കുന്നവർ വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധിക്കുമെന്ന് താൻ കരുതുന്നുവെന്നും എം എ ബേബി പറഞ്ഞു.

അതേസമയം കോൺഗ്രസിനെ കൂടെ കൂട്ടിയാലേ ബിജെപിയെ തോൽപ്പിക്കാനാകൂവെന്നും എം എ ബേബി പറഞ്ഞു. അത് തങ്ങളുടെ വിലയിരുത്തലാണെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം സിപിഐഎം സഹകരിക്കുമെന്നും എം എ ബേബി പറഞ്ഞു.

എമ്പുരാൻ വിഷയത്തിലും ആശമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും എം എ ബേബി പ്രതികരിച്ചു. ആർഎസ്എസിന്റെ പേശീബലം ഉപയോഗിച്ച് എമ്പുരാൻ ടീമിനെ ഭീഷണിപ്പെടുത്തിയെന്ന് എം എ ബേബി പറഞ്ഞു. അതിൻ്റെ ഫലമാണ് സിനിമയിലെ വെട്ടിമാറ്റൽ. ഈ സംഭവം നിസാരമായി കാണേണ്ടതല്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്ര സ്കീം ആണ് ആശ വർക്കർമാരുടേതെന്നും കൂട്ടായ സമരം കേന്ദ്രത്തിനെതിരായി നടത്തണമെന്നും എം എ ബേബി പറഞ്ഞു. ഏത് സമരവും പരിഹരിക്കപ്പെടണം. എല്ലാ സംഘടനകളും ഒന്നിച്ച് നിൽക്കണം. മറ്റ് സംഘടനകൾക്ക് ഇല്ലാത്ത താത്പര്യം സമരക്കാർക്കുണ്ട്. കേന്ദ്രത്തിന് എതിരെയല്ലേ സമരം നടത്തേണ്ടത് എന്നും എം എ ബേബി ചോദിച്ചു. ആരെ വിമർശിക്കുമ്പോഴും മോശം വാക്കുകൾ ഉപയോഗിക്കരുത്. സമരക്കാരെ പുച്ഛിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എം എ ബേബി പറഞ്ഞു.

content highlights : 'Don't adopt the Sangh Parivar line to confront the Sangh Parivar threat'; MA Baby against Vellappally

dot image
To advertise here,contact us
dot image