നാല് കാലുകളുമായി 17 വ‍ർഷം, ഒടുവിൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജിവിതത്തിലേക്ക്

വയറിൽ നിന്ന് വളർന്നുവന്ന രണ്ട് കാലുകളുമായി 17 കാരൻ ഏറെ വർഷങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു

dot image

ന്യൂഡൽഹി: നാല് കാലുകളുമായി ജനിച്ച ബാലന് 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ സാധാരണ ജിവിതം. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. വയറിൽ നിന്ന് വളർന്നുവന്ന രണ്ട് കാലുകളുമായി 17 കാരൻ ഏറെ വർഷങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങളും കളിയാക്കലുകളും കാരണം സ്കൂൾ പഠനം പോലും പൂർത്തിയാക്കാതെ കുട്ടി ദുരിതത്തിലായിരുന്നു. എന്നാൽ ഡൽഹി എയിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെ 17 കാരന് ഇപ്പോൾ പുതു ജീവിതം ലഭിച്ചിരിക്കുകയാണ്.

ഇൻകംപ്ലീറ്റ് പരാസൈറ്റിക് ട്വിൻസ് എന്ന അവസ്ഥയാണ് ബാലനെ ബാധിച്ചിരുന്നത്. ​ഇരട്ടകുട്ടികളായി അമ്മയുടെ വയറ്റിൽ ​ഗർഭം ധരിക്കപ്പെടുമെങ്കിലും ഒരു കുട്ടിയുടെ ശരീരവുമായി ചേർന്ന് മറ്റേ കുട്ടിയുടെ വളർച്ചിയില്ലാത്ത ശരീരം ചേർന്ന് വളരുന്ന അവസ്ഥയാണ് ഇൻകംപ്ലീറ്റ് പരാസൈറ്റിക് ട്വിൻസ്. ഇത് ബാധിക്കുന്നവർക്ക് ദൈനംദിന ജീവതത്തിലുൾപ്പടെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. കോടികളിൽ ഒരാൾക്ക് മാത്രം വരുന്ന ഈ അവസ്ഥ അത്യപൂർവമായാണ് കണക്കാകുന്നത്.

Content highlights- 17 years with four legs, finally a normal life with surgery

dot image
To advertise here,contact us
dot image