നിയമനടപടികൾ പാലിക്കാതെ വീടുകള്‍ പൊളിച്ചു; പ്രയാഗ്‌രാജ് വികസന അതോറിറ്റിക്ക് ​60 ലക്ഷം പിഴയിട്ട് സുപ്രീംകോടതി

വീട് നഷ്ടപ്പെട്ട ഓരോ കുടുംബങ്ങള്‍ക്കും പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് കോടതിയുടെ ഉത്തരവ്

dot image

ലഖ്‌നൗ: നിയമനടപടിക്രമങ്ങൾ പാലിക്കാതെ വീടുകള്‍ പൊളിച്ചതില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് വികസന അതോറിറ്റിക്ക് ​60 ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി. വീട് നഷ്ടപ്പെട്ട ഓരോ കുടുംബങ്ങള്‍ക്കും പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് കോടതിയുടെ ഉത്തരവ്. ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും ഉൾപ്പെടെ ആറ് വീടുകളാണ് അനധികൃതമായി പൊളിച്ചുമാറ്റിയത്.

പൊളിച്ചുമാറ്റിയ വീടിനുപുറത്ത് ഒരു പെൺകുട്ടി നിൽക്കുന്ന​ വൈറല്‍ വിഡിയോ കണ്ടുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങളില്‍ എല്ലാവരും അസ്വസ്ഥരാണെന്നും നോട്ടീസ് നൽകി 24 മണിക്കൂറിനുള്ളിൽ വീടുകൾ പൊളിച്ചത് ഞെട്ടിപ്പിക്കുന്നുവന്നും സുപ്രീംകോടതി പറഞ്ഞു. നടപടി ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവും അധികാര ദുർവിനിയോഗവുമാണെന്നും സുപ്രീം കോടതി വിമർശനം ഉയർത്തി.

Content Highlights- Supreme Court imposes Rs 60 lakh fine on Prayagraj Development Authority for demolition of houses without following legal procedures

dot image
To advertise here,contact us
dot image